വിനായകാഷ്ടകം
നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭേജഽഭീഷ്ടസന്ദം.
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താർത്തിദാത്രം ഭേജശക്തിപുത്രം.
ഗളദ്ദാനമാലം ചലദ്ഭോഗിമാലം
ഗളാംഭോദകാലം സദാ ദാനശീലം
സുരാരാതികാലം മേഹശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭേജ ലോകമൂലം.
ഉരസ്താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാർത്താരിഭാരം
കേട ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭേജ ൈശവവീരം.
കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലസ്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമർത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭേജ ശ്രീശിവാക്ഷം.
സദാശംസുേരശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രമകോശം
ധൃതശ്രീനിേശശം ലസദ്ദന്തകോശം
ചലച്ഛൂലപാശം ഭേജകൃത്തപാശം.
തതാേനകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോൈകകവൃന്തം
സുമന്ദം പരന്തം ഭേജഽഹം ഭവന്തം.
ശിവപ്രമപിണ്ഡം പരം സ്വർണ്ണവർണ്ണം
ലസദ്ദന്തഖണ്ഡം സദാനന്ദപൂർണ്ണം
വിവർണ്ണപ്രഭാസ്യം ധൃതസ്വർണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭേജദന്തിതുണ്ഡം.
ദൈവദശകം
ദൈവമേ! കാത്തുകൊൾകങ്ങ്
ൈകവിടാതിങ്ങുഞങ്ങെള;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം
ഒന്നൊന്നാെയണ്ണിെയണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടുംദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാെത
തന്നുരക്ഷിച്ചു ഞങ്ങെള
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.
ആഴിയും തിരയും കാറ്റു-
മാഴവുംപോെല ഞങ്ങളും
മായയും നിൻ മഹിമയും
നീയുെമന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായെയ നീക്കി –
സ്സായുജ്യം നൽകുമാര്യനും.
നീ സത്യംജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും േവറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാേന, ജയിക്കുക.
ജയിക്കുക മഹാേദവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.
ആഴേമറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകേവ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
അനുകമ്പാദശകം
ഒരു പീഡെയറുമ്പിനും വരു-
ത്തരുെതന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുെമയ് വിട്ടകലാെത ചിന്തയും.
അരുളാൽ വരുമിമ്പമൻപക-
ന്നൊരു െനഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിെന മാറ്റുമല്ലലിൻ
കരുവാകും കുരുവാമിേതതിനും.
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
അരുളുളളവനാണു ജീവി’െയന്നുരുവിട്ടീടുകയീ നവാക്ഷരീ.
അരുളില്ലയെതങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ
മരുവിൽ പ്രവഹിക്കുമംബുവ-
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം.
വരുമാറു വിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു േനർ
ഉരുവാമുടൽ വിട്ടു കീർത്തിയാ-
മുരുവാർന്നിങ്ങനുകമ്പ നിന്നിടും.
പരമാർത്ഥമുരച്ചു േതർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവൻ?
പുരുഷാകൃതി പൂണ്ട ൈദവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരേമശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ?
ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം േവലകൾ െചയ്ത മൂർത്തിയോ?
അരുതാെത വലഞ്ഞുപാടിയൗ-
ദരമാം നോവു െകടുത്ത സിദ്ധനോ?
ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരേമശന്റെ പരാർത്ഥ്യഭക്തനോ?
നരരൂപെമടുത്തു ഭൂമിയിൽ
െപരുമാറീടിന കാമേധനുവോ?
പരമാദ്ഭുതദാനേദവതാ-
തരുവോയീയനുകമ്പയാണ്ടവൻ!
ഫലശ്രുതി
അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും.
പിണ്ഡനന്ദി
ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
െമപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
കല്പിച്ചപോെല വരുെമന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നവിെടയൊക്കെയുമങ്ങു ശംഭോ!
മണ്ണും ജലം കനലുമംബരമോടു കാറ്റു-
െമണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു േദവതയിങ്കൽ നിന്നെൻ
പിണ്ഡത്തിനന്നമൃതു നല്കി വളർത്ത ശംഭോ!
കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമേരന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നൂ.
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
െലന്തൊന്നുകൊണ്ടിതു വളർന്നതഹോ! വിചിത്രം;
എൻതമ്പുരാന്റെ കളിയൊക്കെയിെതന്നറിഞ്ഞാ-
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!
നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ െവച്ചു
കാലന്റെ കയ്യിലണയാെത വളർത്തി നീേയ,
കാലം കഴിഞ്ഞുകരുവിങ്കലിരുന്നു ഞാനക്കാലം നിനച്ചു കരയുന്നിതു േകൾക്ക ശംഭോ!
േരതസ്സു തന്നെയിതു രക്തമൊടും കലർന്നു
നാദം തിരണ്ടുരുവതായ് നടുവിൽ കിടന്നേൻ,
മാതാവുമില്ലവിെടയന്നു പിതാവുമില്ലെൻതാതൻ വളർത്തിയവനാണിവനിന്നു ശംഭോ!
അന്നുള്ള േവദന മറന്നതു നന്നുണർന്നാ-
ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!
എൻ തള്ളെയന്നെയകേമ ചുമടായ്ക്കിടത്തി
െവന്തുള്ളഴിഞ്ഞുെവറുേത െനടുവീർപ്പുമിട്ടു
നൊന്തിങ്ങു െപറ്റു, നരിപോെല കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!
എല്ലാമറിഞ്ഞുഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റേണ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുെവങ്കി-
െലല്ലാം കളഞ്ഞെരുതിേലറി വരുന്ന ശംഭോ!
ജനനീനവരത്നമഞ്ചരി
ഒന്നായമാമതിയിൽ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയിൽ പ്രിയമുയർന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിെപറും നാദഭൂമിയിലമർന്നാവിരാഭ പടരും
ചിന്നാഭിയിൽ ത്രിപുടിെയന്നാണറുംപടി
കലർന്നാറിടുന്നു ജനനീ!
ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
വല്ലാെതയില്ലനിലനും
കല്ലാഴിയും കനലുമല്ലാെത ശൂന്യമതു-
െമല്ലാമൊരാദിയറിവാം,
തല്ലാഘവം പറകിലില്ലാരണം ക്രിയകൾ
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിെയല്ലാവരും തിരയു-
മുല്ലാഘബോധജനനീ.
ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സിൽ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവഖണ്ഡാനുഭൂതിയിെലഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ.
ആരായുകിൽ തിരകൾ നീരായിടുന്നു, ഫണി
നാരായിടുന്നു,കുടവും
പാരായിടുന്നതിനു േനരായിടുന്നുലക,-
മോരായ്കിലുണ്ടഖിലവും,
േവരായ നിൻ കഴലിലാരാധനം തരണമാരാലിതിന്നൊരു വരം
േനരായിവന്നിടുക േവറാരുമില്ല ഗതി
േഹ, രാജയോഗജനനീ.
േമലായമൂലമതിയാലാവൃതം ജനനി
നീ, ലാസ്യമാടിവിടുമീ-
കീലാലവായ്വനലകോലാഹലം ഭുവനമാലാപമാത്രമഖിലം,
കാലാദിയായമൃദുനൂലാെല െനയ്യുമൊരു
ലീലാപടം ഭവതി െമയ്-
േമലാെകമൂടുമതിനാ, ലാരുമുള്ളതറി-
വീലാഗമാന്തനിലേയ.
മീനായതും ഭവതി മാനായതും ജനനി,
നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും,
നീ നാമരൂപമതിൽ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ-
ഞാനായതും ഭവതി, േഹ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും.
എൻ പാപെമയ്വതിനൊരമ്പായിടുന്നറിവു
നിൻ പാദതാരിെലഴുെമ-
ന്നൻപാണു മൗർവിയൊരിരുമ്പാം മനം ധനുര
ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമഹം
ഭാനമാകുമതിനാൽ
വൻ ഭാരമാർന്ന തനുവും ഭാനമാമുലകവും
ഭാനമാകുമഖിലം.
സത്തായിനിന്നുപരി ചിത്തായി രണ്ടു-
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുെമത്താെതയാമതിമഹത്തായിടും ജനനി നീ.
ഭൂവാദി ഭൂതമതിനാവാസമില്ല െവറു-
മാഭാസമാമിതറിവി-
ന്നാഭാവിേശഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാൽ
നാവാദി തൻ വിഷയിതാവാസമറ്റ ഭവദാവാസമാെക വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞുജനനീ വാഴ്ത്തുവാനുമരുേത!
ആത്മോപേദശശതകം
അറിവിലുേമറിയറിഞ്ഞീടുന്നവൻ
തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുെതെര വീണുവണങ്ങിയോതിേടണം.
കരണവുമിന്ദ്രിയവും കേളബരം തൊ-
ട്ടറിയുമേനകജഗത്തുമോർക്കിെലല്ലാം
പരെവളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞുേതറിേടണം.
െവളിയിലിരുന്നു വിവർത്തമിങ്ങു കാണും
െവളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോെലയേഭദമാ യ് വേരണം.
അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിേടണം.
പ്രിയമൊരു ജാതിയിെതൻ പ്രിയം, ത്വദീയപ്രിയമപരപ്രിയെമന്നേനകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയെമന്നറിഞ്ഞിേടണം.
പ്രിയമപരന്റെയെതൻപ്രിയം; സ്വകീയപ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാെല നരന്നു നന്മ നൽകും
ക്രിയയപരപ്രിയേഹതുവായ് വേരണം.
അപരനുേവണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു െചയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു െചയ്യു-
ന്നപജയകർമ്മമവന്നു േവണ്ടി മാത്രം.
അവനിവെനന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വേരണം.
ഒരുവനു നല്ലതുമന്യനല്ലലും േചർ-
പ്പൊരു തൊഴിലാത്മവിരോധി,യോർത്തിേടണം.
പരനു പരം പരിതാപേമകിടുന്നോ-
െരരിനരകാബ്ധിയിൽ വീെണരിഞ്ഞിടുന്നു.
പല മതസാരവുേമകെമന്നു പാരാ-
തുലകിലൊരാനയിലന്ധെരന്നപോെല
പലവിധ യുക്തി പറഞ്ഞുപാമരന്മാ-
രലവതു കണ്ടലയാതമർന്നിേടണം.
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാെന-
ന്നറിവളവും ഭ്രമെമന്നറിഞ്ഞിേടണം.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാെത പാേഴ
പൊരുതു പൊലിഞ്ഞിടുെമന്ന ബുദ്ധി േവണം.
ഒരു മതമാകുവതിന്നുരപ്പെതല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞപണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങേശഷം.
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി െചയ്തിടുന്നു;
ജഗതിയിലിമ്മതേമകെമന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിേടണം.
ഈശാവാസ്യോപനിഷത്ത്
ഈശൻ ജഗത്തിെലല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുെടയും ധനം.
അല്ലങ്കിലന്ത്യംവെരയും
കർമ്മം െചയ്തിങ്ങസംഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു െചയ്തിടാൻ.
ആസുരം ലോകമൊന്നുണ്ടു
കൂരിരുട്ടാലതാവൃതം
മോഹമാർന്നാത്മഹന്താക്കൾ
പോകുന്നൂ മൃതരായതിൽ.
ഇളകാേതകമാേയറ്റം
ജിതമാനസേവഗമായ്
മുന്നിലാമതിെലത്താെത
നിന്നുപോയിന്ദ്രിയാവലി.
അതു നില്ക്കുന്നു പോകുന്നി-
തോടുമന്യത്തിനപ്പുറം
അതിൻ പ്രാണസ്പന്ദനത്തി-
ന്നധീനം സർവകർമ്മവും.
അതു ലോലമതലോലമതു
ദൂരമതന്തികം
അതു സർണ്ണാന്തരമതു
സർവത്തിന്നും പുറത്തുമാം.
സർവഭൂതവുമാത്മാവിൽ
ആത്മാവിെനയുമങ്ങെന
സർവഭൂതത്തിലും കാണു-
ന്നവെനന്തുള്ളു നിന്ദ്യമായ്?
തന്നിൽ നിന്നന്യമല്ലാെത
എന്നു കാണുന്നു സർവവും
അന്നേതു മോഹമന്നേതു
ശോകേമകത്വദൃക്കിന്?
പങ്കമറ്റംഗമില്ലാെത
പരിപാവനമായ് സദാ
മനസ്സിൻ മനമായ് തന്നിൽ
തനിേയ പ്രോല്ലസിച്ചിടും.
അറിവാൽ നിറവാർന്നെല്ലാ-
മറിയും പരൈദവതം
പകുത്തു െവവ്വേറായ് നല്കീ
മുൻപോലീ വിശ്വമൊക്കെയും.
അവിദ്യെയയുപാസിക്കു-
ന്നവരന്ധതമസ്സിലും
പോകുന്നൂ വിദ്യാരതരങ്ങേതക്കാൾ
കൂരിരുട്ടിലും.
അവിദ്യകൊണ്ടുള്ളതന്യം
വിദ്യകൊണ്ടുള്ളതന്യമാം
എന്നു േകൾക്കുന്നിതോതുന്ന
പണ്ഡിതന്മാരിൽ നിന്നു നാം.
വിദ്യാവിദ്യകൾ രണ്ടും
കണ്ടറിഞ്ഞവരവിദ്യയാൽ
മൃത്യുെവത്തരണം െചയ്തു
വിദ്യയാലമൃതാർന്നിടും.
അസംഭൂതിെയയാരാധി-
പ്പവരന്ധതമസ്സിലും
പോകുന്നൂ സംഭൂതിരതരേതക്കാൾ
കൂരിരുട്ടിലും.
സംഭൂതികൊണ്ടുള്ള
തന്യമസംഭൂതിജമന്യമാം
എന്നു േകൾക്കുന്നിതോതുന്ന
പണ്ഡിതന്മാരിൽ നിന്നു നാം.
വിനാശം കൊണ്ടു
മൃതിെയക്കടന്നമൃതമാം പദം
സംഭൂതികൊണ്ടു സംപ്രാപി-
ക്കുന്നു രണ്ടുമറിഞ്ഞവർ.
മൂടപ്പെടുന്നു പൊൻപാത്രം
കൊണ്ടു സത്യമതിൻ മുഖം
തുറക്കുകതു നീ പൂഷൻ!
സത്യധർമ്മന്നു കാണുവാൻ.
പിറന്നാദിയിൽനിന്നേ
കനായി വന്നിങ്ങു സൃഷ്ടിയും
സ്ഥിതിയും നാശവും െചയ്യും
സൂര്യ! മാറ്റുക രശ്മിെയ.
അടക്കുകിങ്ങു കാണ്മാനായ്
നിൻ കല്ല്യാണകേളബരം
കണ്ടുകൂടാത്തതായ് കണ്ണു-
കൊണ്ടു കാണപ്പെടുന്നതായ്.
നിന്നിൽ നില്ക്കുന്ന പുരുഷാ-
കൃതിേയതാണതാണു ഞാൻ;
പ്രാണൻ പോമന്തരാത്മാവിൽ;
പിമ്പു നീറാകുമീയുടൽ.
ഓെമന്നു നീ സ്മരിക്കാത്മൻ!
കൃതം സർവം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാർഗ്ഗത്തൂെട ഞങ്ങെള.
െചയ്യും കർമ്മങ്ങെളല്ലാവു-
മറിഞ്ഞീടുന്ന േദവ! നീ
വഞ്ചനം െചയ്യുേമനസ്സു
ഞങ്ങളിൽ നിന്നു മാറ്റുക.
അങ്ങേയ്ക്കു ഞങ്ങൾ െചയ്യുന്നു
നമോവാകം മഹത്തരം.